Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karshakan

അഞ്ചിരി പാടശേഖരത്ത് കൊയ്ത്താരവം

 

തൊടുപുഴ അഞ്ചിരി പാടശേഖരത്ത് വിളവെടുപ്പ് തുടങ്ങി. പാലക്കാട് നിന്നെത്തിച്ച കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് തൊടുപുഴയുടെ നെല്ലറയായ അഞ്ചിരി, തലയനാട് മേഖലകളിലെ പാടശേഖരത്ത് കൊയ്ത്ത് ആരംഭിച്ചത്.

പ്രതിസന്ധി മൂലം ജില്ലയിലെ പാടശേഖരങ്ങള്‍ പലതും വിസ്മൃതിയിലായപ്പോഴും പാടശേഖര സമിതിയുടെ കൂട്ടായ്മയില്‍ ഇവിടെ നെല്‍കൃഷി അന്യംനിന്നു പോകാതെ തുടരുകയാണ്.

കര്‍ഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന നെല്‍കൃഷിയോടുള്ള ആത്മബന്ധവുമാണ് ഇവരെ നെല്‍പ്പാടങ്ങളിലേക്ക് ഓരോ വര്‍ഷവും എത്തിക്കുന്നത്. പ്രതിസന്ധി മൂലം ഈ വര്‍ഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായതെന്ന് കര്‍ഷകര്‍ പറഞ്ഞു.

കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്

ഒരു നൂറ്റാണ്ട് മുമ്പാണ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇടവെട്ടി പഞ്ചായത്ത് മുതല്‍ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടുകിടക്കുന്ന പാടശേഖരമായിരുന്നു ഇത്.

120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തില്‍ നെല്‍കൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെല്‍കൃഷി ചെയ്തിരുന്ന നിലത്തിന്‍റെ വിസ്തീര്‍ണം കുറഞ്ഞു. കൂടുതല്‍ സ്ഥലത്തും തെങ്ങുള്‍പ്പെടെ മറ്റു വിളകള്‍ ഇടം പിടിച്ചു.

എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കര്‍ഷകര്‍ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.

വറ്റാത്ത ജലലഭ്യത

വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടില്‍ ചെറു ചെക്ക്ഡാമുകളുമുണ്ട്. അതിനാല്‍ വേനല്‍ക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.

ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചിരിക്കുന്ന ചെക്ക്ഡാമും ഇവിടെയുണ്ട്. ഓരോ കര്‍ഷകനും പാടത്തേക്കാവശ്യമായ വെള്ളം തിരിച്ചുവിട്ടാണ് കൃഷി ചെയ്യുന്നത്.

വര്‍ഷത്തില്‍ രണ്ടു കൃഷി

വര്‍ഷത്തില്‍ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണില്‍ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറില്‍ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകന്‍ കൃഷിയും.

ഉമ, കുഞ്ഞൂഞ്ഞ്, ഐആര്‍എസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങള്‍. ട്രാക്‌ടര്‍ ഉപയോഗിച്ചാണ് നിലം ഒരുക്കല്‍. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്ന് ഞാറു നടും. വിളവെടുപ്പാകുമ്പോള്‍ പാലക്കാടുനിന്നു യന്ത്രമെത്തിച്ച് കൊയ്ത്തും നടത്തും.

 

Agriculture

ഇടുക്കിയിലെ ഇരട്ടസുഗന്ധം

എംഎസ്ഡബ്ല്യു റാങ്കോടെ പാസായ മരിയയോടും മരീനയോടും ഇനി എന്താണു ഭാവി പരിപാടിയെന്ന് ചോദിച്ചവരോട് അവർ പറഞ്ഞു ഞങ്ങൾ കൃഷിയിലേക്കു തിരിയുകയാണെന്ന്. ഇതു കേട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. എന്തിനാണ് കൃഷിയിലേക്ക് എന്നു ചോദിച്ചവരുണ്ട്.

പക്ഷേ, ഇതൊക്കെ മുന്നോട്ടുള്ള കുതിപ്പിനുള്ള ഊർജമാണെന്ന് അവർ മനസിലാക്കി. ഇന്ന് അഞ്ചേക്കറോളം വരുന്ന സ്വന്തം പുരയിടത്തിൽ കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളും ഇരട്ട സഹോദരിമാരുമായ മരിയയും മരീനയും.

കൃഷി ചെയ്താൽപ്പോരാ മാർക്കറ്റിംഗും നല്ല രീതിയിൽ ചെയ്താൽ മാത്രമേ മികച്ചനേട്ടം കൊയ്യാൻ കഴിയൂ. അതിനു വ്യത്യസ്തമായ ഒരു രീതി ഈ മിടുക്കികൾ കണ്ടെത്തി. "തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത് അങ്ങനെയാണ്.

തുടർന്ന് സ്വന്തം ഉത്പന്നങ്ങളായ ഏലവും കുരുമുളകും ഗ്രാന്പൂവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഇൻസ്റ്റഗ്രാം പേജിനൊപ്പം ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചു.

കളിച്ചു നടക്കുന്ന പ്രായത്തിൽ കൃഷിയിടത്തിലിറങ്ങി

കൃഷി ഞങ്ങളുടെ കുടുംബകാര്യമാണ്. അത് ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ഇവർ പറയുന്നു. ചെറു പ്രായത്തിൽ മാതാപിതാക്കളുടെ കൈയുംപിടിച്ച് പറമ്പിൽ ഇറങ്ങിയ ഇവർക്ക് കൃഷിയുടെ എ ടു സെഡ് കാര്യം കാണാപ്പാഠമാണ്.

ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പൂ, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ കൃഷി തുടങ്ങിയവയും ഇവർക്കുണ്ട്. ഏലത്തിനു ചിന്പുപൊട്ടുന്നതു മുതൽ വിളവെടുക്കുന്നതുവരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇവർക്കറിയാം. ഏലയ്ക്കാ വിളവെടുത്തു കഴിഞ്ഞാൽ അത് സ്റ്റോറിൽ എത്തിക്കുന്നതും വിൽപന നടത്തുന്നതും ഇവർ തന്നെയാണ്.

ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും ഉത്പന്നങ്ങളെക്കുറിച്ച് അറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ട്. ദൂരെയുള്ള ആളുകൾക്ക് കൊറിയർ വഴി ഉത്പന്നങ്ങൾ എത്തിച്ചു നൽകും.

ഇതു കൂടാതെ എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചു. ഫാം ടൂറിസത്തിന്‍റെ സാധ്യതകളെക്കുറിച്ചും പഠനം ആരംഭിച്ചു.

ഫാം ടൂറിസത്തിന് അനന്തസാധ്യത

ഫാം ടൂറിസത്തിന് അനന്തസാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ഇവർ. ഇൻസ്റ്റഗ്രാം പേജ് കണ്ട് നിരവധിപേർ കൃഷി സ്ഥലം കാണാൻ സാധിക്കുമോയെന്നു ചോദിച്ച് വിളിക്കാറുണ്ട്.

ഇത് പ്രയോജനപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അവധിക്കാലത്ത് കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരിൽ കൂടുതലും. ഇത്തരം ആളുകളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണിവർ.

ബ്രാൻഡായി തനി ഇടുക്കിക്കാരി

തനി ഇടുക്കികാരി എന്ന ബ്രാൻഡിലാണ് ഏലക്കയും കാപ്പിപ്പൊടിയും കുരുമുളകും തേനും ഗ്രാന്പൂവും ഒക്കെ വിപണിയിലെത്തിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ നേരിൽകണ്ട് ബ്രാൻഡ് പരിചയപ്പെടുത്താനും ഇവർക്ക് കഴിഞ്ഞു.

ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായെന്നും ഇവർ പറയുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൃഷി ആരംഭിക്കാം എന്നുവിചാരിച്ചാൽ വിജയിക്കണമെന്നില്ല. കൃഷി പരീക്ഷണമാണ്.

ആദ്യം ചെറിയരീതിയിൽ ചെയ്ത് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ.

തോട്ടത്തിൽനിന്ന് അധിക വരുമാനം

ഏലത്തോട്ടങ്ങളിൽനിന്ന് കർഷകന് അധിക വരുമാനം നേടാൻ കഴിക്കുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്.

ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം. തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്.

പരാഗണം എളുപ്പമാക്കാൻ തേനീച്ചകൾ സഹായിക്കും. ഇതിനു പുറമെ തേൻ വിൽപ്പനയിലൂടെ അധിക വരുമാനം നേടാനും കഴിയും.

ഫോണ്‍: 8137050948

 

Agriculture

സുഗന്ധവ്യഞ്ജനം: ആഗോള വിപണി ലക്ഷ്യം

കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡിന് ഏലം, പേരേലം എന്നിവയുടെ കൃഷികാര്യങ്ങളിൽ മാത്രമേ നേരിട്ട് ഇടപെടാനാകൂ. 53 ഇനം സുഗന്ധവ്യജ്ഞനങ്ങൾ സ്പൈസസ് ബോർഡിന്‍റെ പരിധിയിൽ ഉണ്ടെങ്കിലും ഇവയുടെ കയറ്റുമതി പ്രോത്സാഹനപദ്ധതികളിലേ ബോർഡിനു പങ്കുള്ളൂ.

കൃഷി കാര്യങ്ങൾ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ ഭാഗമാണ്. ഇതു മനസിലാക്കാതെ വിലയിടിവ് വരുന്പോൾ കർഷകർ ബോർഡിനെയാണ് കുറ്റപ്പെടുത്തുക. വിലയിടിവ് ഒരു ചാക്രിക പ്രവർത്തനമാണ്. ഒരു രൂപയ്ക്കു വാങ്ങിയ തേങ്ങ ഇന്ന് 81 രൂപ നൽകിയാണ് വാങ്ങുന്നത്.

പത്തുഗ്രാമിന് അഞ്ച് രൂപയ്ക്കു വാങ്ങിയ ഏലക്കായ്ക്ക് 36 രൂപ മാർക്കറ്റ് വിലയുണ്ട്. ഉത്പാദന വർധനവിനനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന സാന്പത്തിക ശാസ്ത്രമാണിതിനു പിന്നിൽ. കാർഷിക കുടുംബാംഗമെന്ന നിലയിൽ കർഷകക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന് ഇഷ്ടമാണ്. കൂർക്കഞ്ചേരി കോൾപ്പടവ് പാടശേഖരസമിതി സെക്രട്ടറിയുമാണ്.

ഏലക്കൃഷി പ്രധാനമായും ഇന്ത്യയിൽ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്, പേരേലക്കൃഷി വടക്കേ ഇന്ത്യയിലും. സുസ്ഥിര കൃഷിയിലൂടെയും വിഷരഹിത കൃഷി സമ്പ്രദായങ്ങളിലൂടെയും ഏലം ഉദ്പാദിപ്പിച്ചെങ്കിലേ ആഗോള വിപണി കൈപ്പിടിയിലാക്കുവാൻ കഴിയൂ. ഇതിനായി ചെറുകിട ഏലം കർഷകർ സംഘടിച്ച് കാർഷികോത്പാദന സംഘങ്ങൾ (എഫ്പിഒ) ഉണ്ടാക്കി മുന്നോട്ടുവരേണ്ടതുണ്ട്.

ജൈവകാർഷിക രീതികളിൽ ഉത്പാദിപ്പിച്ച ഏലത്തിനാണ് ആഗോളവിപണിയിൽ സമീപഭാവിയിൽ ഡിമാൻഡ് ഏറുക. നിലവിലെ കൃഷി രീതികളിൽനിന്ന് സാക്ഷ്യപത്രമുള്ള ജൈവ ഏലത്തോട്ടമായി മാറണമെങ്കിൽ അഞ്ചു വർഷമെങ്കിലും തുടർ പരിശോധനകൾക്കു വിധേയമാകേണ്ടിയിരിക്കുന്നു. ഇതിനാണ് ബോർഡ് മുൻഗണന നൽകുക.

ഏലം 2024-25ൽ 70,410 ഹെക്ടറിൽ നിന്ന് 20,696 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുകയും 6,728 മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യയ്ക്ക് 1,56,682 ലക്ഷം രൂപ നേടിക്കൊടുക്കയും ചെയ്തു. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദന വർധനവില്ലെങ്കിലും വിലയിടിവ് ഒരുപരിധിവരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്കായി വിപണിയും കംപ്ലയൻസ് ഹബ്ബുകളും സ്ഥാപിക്കണമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുവാൻ ഉത്പാദനകേന്ദ്രങ്ങളിൽ അക്രഡിറ്റഡ് ലാബ് സൗകര്യം ഏർപ്പെടുത്തുവാനായി ബോർഡ് നടപടികൾ കൈക്കൊള്ളും. ചൈനയാണ് നമ്മുടെ പ്രധാന ഇറക്കുമതിക്കാർ.

രണ്ടാംസ്ഥാനമേ അമേരിക്കയ്ക്കുള്ളൂ. പിന്നീട് മധ്യപൂർവേഷ്യൻ രാജ്യങ്ങളാണ്. 58 രാജ്യങ്ങളിലേക്ക് സുസ്ഥിരമായി ഇന്ത്യൻ സുഗന്ധവ്യജ്ഞനങ്ങൾ കയറ്റുമതി ചെയ്യുന്നു. വിദേശ വിപണികളിലേക്ക് ഇടിച്ച് കയറിയെങ്കിലേ കയറ്റുമതിയിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാനാകൂ.

അഡ്വ. സംഗീതാ വിശ്വനാഥൻ
ചെയർപേഴ്സണ്‍, സ്പൈസസ് ബോർഡ്

Agriculture

വെളുത്തുള്ളി ഒരുക്കി കൊടുക്കപ്പെടും

പാചക ആവശ്യത്തിനുള്ള വെളുത്തുള്ളി ഒരുക്കി കൊടുക്കുന്ന യുവ സംരംഭകനു നൂറുമേനി വിളവ്. സ്വന്തം ആവശ്യത്തിന് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭം മറ്റുള്ളവർക്ക് മാതൃകയായി ഇപ്പോൾ ചെറുകിട വ്യവസായത്തിന്‍റെ അനന്ത സാധ്യതകളിലേക്കു വഴിതുറന്നു.

സുൽത്താൻ ബത്തേരി ഓലപ്പുരക്കൽ സജിയാണ് പാചകാവശ്യത്തിന് വെളുത്തുള്ളി ഒരുക്കി കൊടുക്കുന്ന വേറിട്ട യന്ത്രവുമായി നേട്ടങ്ങൾ കൊയ്യുന്നത്. മണിക്കൂറിൽ 100 കിലോ വെളുത്തുള്ളി വരെ സജിയുടെ യന്ത്രത്തിൽ തൊലികളഞ്ഞ് പാചകത്തിന് അനുയോജ്യമായ രീതിയിലാക്കും.

അച്ചാർ നിർമാണ യൂണിറ്റുകൾ, കാറ്ററിംഗ് സർവീസുകൾ, പലഹാര നിർമാണ യൂണിറ്റുകൾ തുടങ്ങിയവയാണ് പ്രധാന ഉപഭോക്താക്കൾ. ദിവസം നൂറ് കിലോ വെളുത്തുള്ളി വരെ വിറ്റു പോകുന്നതായി സജി പറഞ്ഞു. ന്ധസമയ ലാഭമാണ് പ്രധാന മെച്ചം.

മനുഷ്യാധ്വാനത്തിന്‍റെ മിനക്കേട് ഉണ്ടാകുന്നുമില്ല. ദിവസം വെളുത്തുള്ളിക്ക് ഇവിടെ ആവശ്യക്കാരുണ്ട്’. എന്നും വേറിട്ട രീതിയിലുള്ള കച്ചവടത്തെ കുറിച്ചാണ് സജി ചിന്തിച്ചിരുന്നത്. അങ്ങനെ ഏതാനും വർഷം മുന്പ് ന്ധപിടിയും കോഴിക്കറിയും’ എന്ന സംരംഭം തുടങ്ങി.

ഇതിലേക്ക് വെളുത്തുള്ളി കൂടുതലായി ആവശ്യമായി വന്നു. വെളുത്തുള്ളി വൃത്തിയായി ഒരുക്കിയെടുക്കാനുള്ള മിനക്കേടിനെ കുറിച്ച് ബോധ്യമുണ്ടാവുന്നത് അങ്ങനെയാണ്. വെളുത്തുള്ളി പെട്ടെന്ന് ഒരുക്കിയെടുക്കാനുള്ള ടെക്നോളജി എന്തെങ്കിലുമുണ്ടോ എന്ന ചിന്തയായി പിന്നീട്.

ഗുജറാത്തിൽ മെഷീൻ ഉണ്ടെന്നറിഞ്ഞതോടെ അവിടെ പോയി. വില അല്പം കൂടുതലാണെങ്കിലും മെഷീൻ വാങ്ങി. വെളുത്തുള്ളിയുടെ മാർക്കറ്റ് വില കുത്തനെ കൂടുന്നത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

ആറുമാസം മുന്പ് വെളുത്തുള്ളിയുടെ വില 300 രൂപയ്ക്കും മുകളിലെത്തിയപ്പോൾ ഏതാനും ദിവസങ്ങൾ സംരംഭം താൽക്കാലികമായി അടച്ചിടേണ്ടി വന്നു. രാജസ്ഥാനിൽ പോയി നേരിട്ട് വെളുത്തുള്ളി എടുക്കുന്ന രീതിയാണ് സജിക്കുള്ളത്. നല്ല ഗുണമേന്മയുള്ള വെളുത്തുള്ളി അവിടെ കിട്ടും.

വിലയും താരതമ്യേന കുറവായിരിക്കും. വെളുത്തുള്ളി യന്ത്രത്തിലിട്ട് തൊലി കളയുന്പോൾ 30 ശതമാനത്തോളമാണ് തൂക്കത്തിൽ കുറവ് വരുന്നത്. അതനുസരിച്ച് വില അല്പം കൂട്ടിയെ ആവശ്യക്കാർക്ക് കൊടുക്കാനാവു.

തൊണ്ട് കളഞ്ഞ വെളുത്തുള്ളി 250 ഗ്രാം, അര കിലോ എന്നിങ്ങനെ ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ട്. ഇതിനും പുറമെ വെളുത്തുള്ളി ഹോൾസെയിൽ ആയി റീട്ടെയിൽ ആയി വിൽപന നടത്തുന്നുണ്ട്. ഇതിനും വയനാടൻ വിപണിയിൽ ഡിമാന്‍റ് ഏറെയുള്ളതായി സജി പറയുന്നു.

വെളുത്തുള്ളി സംരംഭത്തിൽ ഭാര്യ സജി പോളും മക്കളായ ജിഷ, ജോസ്ന, സാം, ജാനറ്റ് എന്നിവരും സജിക്കു പിന്തുണ നൽകുന്നു.

Agriculture

തലനാടൻ ഗ്രാമ്പുവിന് ദേശപ്പെരുമ

ഇഞ്ചിക്കും കുരുമുളകിനും റബറിനുമൊപ്പം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മലയോര കർഷകർ കരുതലോടെ പരിപാലിപ്പിക്കുന്ന തലനാട് ഗ്രാമ്പുവിന് ഭൈമസൂചികാ പദവി സ്വന്തമായി.

സമുദ്രനിരപ്പിന് മൂവായിരം അടി ഉയരത്തിലുള്ള കുന്നിൻചെരുവിലെ വളക്കൂറുള്ള മണ്ണിൽ പന്തലിച്ച വളരുന്ന തനതു ഗ്രാന്പുവിന് ലഭിച്ച ബഹുമതിയിൽ അഭിമാനിക്കുകയാണ് മലയോര കർഷകർ.

തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, മൂന്നിലവ് പഞ്ചായത്തുകളിലെ നാനൂറോളം കർഷകരാണ് ഈ വിശേഷാൽ ഇനം കൃഷി ചെയ്യുന്നത്. ഒരു ഗ്രാമ്പു മരം മുറ്റത്തോ പറമ്പിലോ ഇല്ലാത്ത വീടുകൾ വിരളം. ഒരു മരം മുതൽ അഞ്ച് ഏക്കറിൽ വരെ കൃഷിയുള്ള കർഷകരുണ്ട്.

അനുകൂല കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ് തലനാടൻ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നത്. സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവയിൽ തലനാടൻ ഗ്രാമ്പുമൊട്ട് ഏറെ മുന്നിലാണ്. മേയ് മാസത്തിൽ മൊട്ടിട്ടാൽ ആറേഴു മാസംകൊണ്ടു പാകമായിനവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് വിളവെടുപ്പ്.

കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്‍റർ, കൃഷിവകുപ്പ്, തലനാട് ക്ലോവ് ഗ്രോവേഴ്സ് സൊസൈറ്റി എന്നിവയുടെ ശ്രമഫലമായാണ് സവിശേഷ വിളകൾക്കുള്ള ദേശീയ പദവി തലനാട് ഗ്രാന്പുവിന് ലഭിച്ചത്.

സുഗന്ധവിളകളിൽ പെരുമയും മസാലക്കൂട്ടുകളിൽ അവശ്യ ഇനവുമായ കരയാന്പൂ ഒന്നേ കാൽ നൂറ്റാണ്ട് മുൻപ് അതിഥിയായി മലയോര കുടിയേറ്റ ഗ്രാമങ്ങളിൽ എത്തിയതാണ്. 40 വർഷമായി ഈ ഇനം വാണിജ്യ ആവശ്യത്തിനായി കൃഷിയിടങ്ങളിൽ വളർത്തിവരുന്നു.

കാലാവസ്ഥ അനുകൂലമായതിനാൽ ഇവിടെ നന്നായി വിളവ് തരും. കീടബാധയും കേടും തീരെയില്ലതാനും. തലനാടൻ ക്ലോവ് ഗ്രോവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം എന്നിവ ഏകോപിപ്പിക്കുന്നത്.

വിളവെടുക്കുന്ന ഗ്രാന്പു മൊട്ടിന്‍റെ ആകർഷക നിറവും ഗുണത്തിലെയും വലിപ്പത്തിലെയും സവിശേഷതയുമാണ് തലനാടൻ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നത്. ഗ്രാമ്പുവിന്‍റെ വിപണി വില നിർണയിക്കുന്നതിലെ ഓയിൽ ഘടകങ്ങളായ യൂജിനോൾ, കാരിയോഫിലിൽ എന്നിവയുടെ അളവ് മറ്റു പ്രദേശങ്ങളിലെ ഗ്രാമ്പുവിനെക്കാൾ ഉയർന്ന തോതിലാണ്.

ഭൗമസൂചിക പദവി ലഭിച്ചതോടെ തലനാടൻ ഗ്രാമ്പു എന്ന ബ്രാൻഡിൽ ഉണക്ക ഗ്രാന്പു വിപണിയിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചതായി തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് പി.എസ്. ബാബു പറഞ്ഞു.

രാജ്യാന്തര വിപണിയിൽ തലനാടൻ ഗ്രാമ്പുവിന് ഉയർന്ന വിലയും ഗുണമേന്മ ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങക്കുള്ള ശ്രമം ആരംഭിച്ചു. മൂല്യവർധനവിനുള്ള സാധ്യതയും ആരായുന്നു.

ഗ്രാമ്പുവിന് വലിയ വിപണസാധ്യതയുള്ളതിനാൽ കൃഷി കൂടുതൽ പ്രദേശത്തുകൂടി തുടങ്ങാനുള്ള തീരുമാനത്തിലാണ് കർഷകർ. പച്ചനിറം മാറി ഇളംപിങ്കു നിറമാകുന്ന പരുവത്തിലുള്ള മൊട്ടുകളാണ് മരത്തിൽ ഗ്രാന്പു കയറി പറിച്ചെടുക്കുക.

മൊട്ടുകൾ വിരിഞ്ഞുപോയാൽ വിലകുറയും. ഗ്രാന്പു മൊട്ടുകൾ കൈകൊണ്ടു ഞെട്ട് വേർപെടുത്തിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിച്ച് ഉണക്കും. നന്നായി ഉണങ്ങുന്പോൾ തവിട്ടു നിറമാകും.

വളർച്ചയെത്തിയ മരത്തിൽനിന്ന് 25 കിലോ ഉണങ്ങിയ മൊട്ടുകൾ ലഭിക്കും. ഗ്രാമ്പു മരത്തിന് നൂറ് ആയുസാണ്. ഈ പ്രദേശത്ത് ഒരു നൂറ്റാണ്ട് പഴക്കമുള്ള മരങ്ങൾ പലതുണ്ട്. തലനാട് ഗ്രാമപഞ്ചായത്തിൽ മാത്രം 110 ഏക്കറിൽ ഗ്രാമ്പു കൃഷിയുണ്ട്. ഗ്രാമ്പു വിത്ത് പാകിയാണ് തൈ മുളപ്പിക്കുന്നത്.

രണ്ട ടി ആഴത്തിൽ സമചതുരം കുഴിയിൽ ജൈവവളം നിറച്ച് ഒരു വർഷം തടത്തിൽ പാകി വളർത്തിയ തൈ നടും. നന്നായി പ്രകാശം കിട്ടുന്ന സ്ഥലത്ത് 20 അടി അകലത്തിലാണ് കൃഷി.

മരങ്ങൾ കൂട്ടിമുട്ടാൻ പാടില്ല. വേനലിനെ പ്രതിരോധിക്കുന്ന സസ്യമായതിനാൽ ആദ്യ രണ്ടു വർഷം മാത്രം വേനൽക്കാലത്ത് അൽപം നന കൊടുത്താൽ മതിയാകും. വർഷത്തിലൊരിക്കൽ ബോർഡോ മിശ്രിതം തളിക്കണം.

ചുവട്ടിൽ ആണ്ടിലൊരിക്കൽ ചാണകപ്പൊടി ചുറ്റും കൊടുത്താൽ വളം ധാരാളമായി. തൈ നട്ടാൽ നാലാം വർഷം പൂഷ്പിച്ചുതുടങ്ങും. ഒൻപതാം വർഷത്തോടെയാണ് ഏറ്റവും ഫലം ലഭിക്കുക. ഭദ്രമായി അടച്ചു സൂക്ഷിച്ചാൽ ഉണങ്ങിയ ഗ്രാന്പു മൂന്നു വർഷം വരെ കേടാകില്ല.

നന്നായി വളർന്ന മരത്തിൽ നിന്നും 20 കിലോ വരെ ഉണക്ക ഗ്രാന്പു വിൽക്കാൻ കിട്ടും.മറ്റിടങ്ങളിലെ ഗ്രാമ്പുവിനെക്കാൾ തലനാട് ഗ്രാന്പുവിന് 200 രൂപയോളം അധികം വില ലഭിക്കുന്നുണ്ടെന്ന് പി.എസ്. ബാബു സാബു പറഞ്ഞു.

ഇല്ലിക്കൽ കല്ലും വാഗമണും ഉൾപ്പെടുന്ന ഈ ടൂറിസംമേഖലയിലെ ഗ്രാമ്പു കൃഷി ഫാം ടൂറിസത്തിന്‍റെ ഭാഗമായി വികസിപ്പിക്കാനും കർഷകർ ആലോചിക്കുന്നു.

രാജ്യത്ത് ഗ്രാന്പു ഉപഭോഗം കൂടുതലാണെങ്കിലും ആവശ്യം നിറവേറ്റാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. 1,500 ടണ്ണാണ് രാജ്യത്തെ ഗ്രാമ്പു ഉത്പാദനം. 28,000 ടണ്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിൽനിന്നാണ് 75 ശതമാനവും ഇറക്കുമതി.

ടാൻസാനിയ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. സൗന്ദര്യവർധക വസ്തുക്കൾ, കറിമസാലകൾ, മരുന്നുകൾ, പേസ്റ്റ്, സിഗരറ്റ് എന്നിവ നിർമിക്കാൻ ഗ്രാമ്പു ആവശ്യമാണ്. കൂടാതെ ഗ്രാന്പു ഓയിലിനും ആവശ്യക്കാരുണ്ട്.

100 മില്ലിക്ക് 1,000 രൂപയ്ക്കു മുകളിലുണ്ട് വില. കേരളത്തിൽ കോട്ടയം, കൊല്ലം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഗ്രാന്പുകൃഷി കൂടുതലുള്ളത്. നിലവിൽ ആയിരം രൂപയാണ് തലനാടൻ ഗ്രാന്പുവിന്‍റെ വില.

Agriculture

പശുവളർത്തലിലെ കുമാരവിജയം; പുല്ലും വൈക്കോലുമില്ല, പകരം സൈലേജ്

റിട്ടയർമെന്‍റിനുശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കാതെ ഒരു സംരംഭം എങ്ങനെ വിജയിപ്പിക്കാമെന്ന് കണ്ണൂർ കൊഴുമ്മൽ സ്വദേശി കുമാരനോട് ചോദിച്ചാൽ മതി. ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ എന്തു സംരംഭവും വിജയിപ്പിക്കാമെന്ന് ഇദ്ദേഹം പറയും.

ഇരുപത്തിയഞ്ച് വർഷത്തെ ഡ്രൈവർ ജോലിയിൽനിന്ന് വിരമിച്ചശേഷം രണ്ടു പശുക്കളുമായി കുമാരൻ തുടങ്ങിയ ഫാം ഇന്നു വളർച്ചയുടെ പാതയിലാണ്. പുല്ലോ വൈക്കോലോ നൽകാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭക്ഷണമാണ് കുമാരൻ പശുക്കൾക്ക് നൽകുന്നത്.

അന്യസംസ്ഥാനത്തുനിന്ന് ഇറക്കുമതി ചെയ്ത ചോളം സൈലേജ് ആക്കി മാറ്റുകയാണു ചെയ്യുന്നത്. എച്ച്പി, ജേഴ്സി ഇനത്തിൽപെട്ട പതിനൊന്ന് പശുക്കളാണ് നിലവിൽ ഫാമിൽ ഉള്ളത്. ഇതിൽ രണ്ടെണ്ണം പ്രസവിക്കാറായതാണ്.

തീറ്റ ഒരുക്കൽ

പശുക്കൾക്ക് ഒരു മാസത്തെ തീറ്റ ഉണ്ടാക്കാനായി കർണാടകത്തിൽനിന്ന് മൂന്നു ടണ്‍ പച്ചച്ചോളമാണ് ഇറക്കുമതി ചെയ്യുന്നത്. മെഷീന്‍റെ സഹായത്തോടെ ചോളം ചെറിയ കഷണങ്ങളായി മുറിക്കും. അരിഞ്ഞെടുത്ത ചോളം വലിയ ഡ്രമ്മുകളിൽ ശർക്കയും ഉപ്പും ചേർത്ത് പുട്ടുണ്ടാക്കുന്നവിധം കുഴയ്ക്കും.

ഇതിനുശേഷം, ഡ്രമ്മുകളുടെ വായ് ഭാഗം തുണികൊണ്ട് അടയ്ക്കും. ഈച്ചയോ, കീടങ്ങളോ തീറ്റ നശിപ്പിക്കാതിരിക്കാനാണ് തുണികൊണ്ട് അടയ്ക്കുന്നത്. ഇപ്രകാരം തയാറാക്കുന്ന മിശ്രിതത്തോടൊപ്പം (സൈലേജ്) ചെറിയ അളവ് കാലിത്തീറ്റയും പിണ്ണാക്കും ചേർത്താണ് പശുക്കൾക്ക് മൂന്നു നേരവും ഭക്ഷണമായി നൽകുന്നത്.

അഞ്ചു വയസിനു മുകളിൽ പ്രായമുള്ള പശുക്കളാണ് തൊഴുത്തിൽ ഉള്ളത്. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കും. രാവിലെ നാലുമണിക്ക് ഉണർന്ന് തൊഴുത്തു വൃത്തിയാക്കും. അതിനുശേഷം പശുക്കളെ കുളിപ്പിക്കും.

ഇതിനു ശേഷമാണ് കറവ. മെഷീൻ ഉപയോഗിച്ചാണ് കറവ നടത്തുന്നത്. ഒരേ സമയം രണ്ടു പശുക്കളെ കറക്കാൻ സാധിക്കും. 150 ലിറ്ററോളം പാലാണ് ലഭിക്കുന്നത്. സൊസൈറ്റിയിലും വീടുകളിലുമാണ് പാൽ നൽകുന്നത്.

തൊഴുത്തിൽ പാട്ടും ഫാനും

പശുക്കൾക്ക് വെള്ളം എപ്പോഴും കുടിക്കാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനം തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്. കൊതുക്, ഈച്ച എന്നിവയെ അകറ്റുന്നതിനായി ഇരുപത്തിനാലു മണിക്കൂറും ഫാൻ പ്രവർത്തിക്കുന്നു. പശുക്കളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി സംഗീതവും തൊഴുത്തിൽനിന്ന് ഒഴുകുന്നുണ്ട്.

മാസം മൂന്നു ലോഡ് ചാണകം വില്പന നടത്തുന്നുണ്ട്. തൊഴുത്തിൽ പശുക്കളെ കുളിപ്പിച്ച വെള്ളവും മൂത്രവും സംഭരിച്ച് മോട്ടോർ പന്പിന്‍റെ സഹായത്താൽ പറന്പിലെ കൃഷിക്ക് ഒഴിക്കുന്നു. ഇതുമൂലം വാഴ, തെങ്ങ്, പച്ചക്കറി കൃഷികൾക്കു നൂറുമേനിയാണ് വിളവ്.

ചോളം മാത്രം ആഹാരമായി നൽകുന്നതിനാൽ പശുക്കൾക്ക് ആരോഗ്യപ്രശ്നവുമില്ല. ഭാര്യ ശാന്തയും മകൻ സനീഷും മകൾ സരിതയും കുമാരന് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.

കുമാരൻ: 8943373914

Agriculture

കാണാതെ പോകരുത് കേരളത്തിന്‍റെ ജലസമ്പത്ത്

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്)യുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പ്രഥമ പുരസ്കാര ജേതാവ്, ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ജഗ്ജീവൻ റാം അഭിനവ് കിസാൻ പുരസ്കാര ജേതാവ്, അക്വാകൾച്ചർ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്) ചെയർമാൻ, കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്, ത്രൈമാസികയായ ജല കർഷകൻ എഡിറ്റർ എന്നീ നിലകളിലും ചെന്നൈയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഓരു ജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാർഷിക രീതികൾക്ക് നേതൃത്വവും നൽകിവരുന്ന മത്സ്യക്കർഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമനുമായി നടത്തിയ അഭിമുഖം.

മൂന്നുപതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പുരുഷോത്തമൻ ശാസ്ത്രീയ അടിത്തറയുടെയും മൂന്നുപതിറ്റാണ്ടിലേറെയുള്ള തന്‍റെ അനുഭവസന്പത്തുംകൊണ്ട് വിജയങ്ങൾ കീഴടക്കിയുള്ള ജൈത്രയാത്രയിലാണ്.

ചെമ്മീൻകൃഷിയും മത്സ്യക്കൃഷിയും കല്ലുമ്മക്കായ് കൃഷിയും നടത്തുന്നതിനു പുറമേ മത്സ്യവിത്തുൽപ്പാദനവും അലങ്കാര മത്സ്യക്കൃഷിയും ഇദ്ദേഹം നടത്തുന്നു. ‌

അഞ്ചര ഹെക്ടർ ചെമ്മീൻപാടത്ത് കൃഷിയിറക്കിയ ഇദ്ദേഹം തന്‍റെ കൃഷിയിടം പത്ത് ഹെക്ടറായി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലാണിപ്പോൾ.

ശാസ്ത്രീയരീതി വിജയത്തിനാധാരം

തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയാണ് അക്വാകൾച്ചർ. ഇത് തെറ്റിക്കുകയോ കൃഷി രീതിയിൽ വെള്ളം ചേർക്കുകയോ ചെയ്താൽ കൈപൊള്ളും. കൃത്യമായ രീതിയിൽ കൃഷി ചെയ്താൽ കൃഷി ലാഭകരമാക്കാം.

വിത്തിറക്കുന്നതുമുതൽ മാർക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവർക്ക് പരാജയമുണ്ടായിട്ടില്ല. ചിലർ പരാജയപ്പെട്ടുവെന്ന് പറയുന്നതിന്‍റെ കാരണം അശാസ്ത്രീയത കൊണ്ടാവാം. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസൂത്രണമുണ്ടാവുക, ആവശ്യത്തിനു മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്.

ആവശ്യത്തിൽ കൂടുതൽ തീറ്റ കൊടുത്താൽ പണം നഷ്ടമാകുന്നതിന് പുറമേ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷി നാശത്തിനുമിടയാകും. ചെമ്മീൻ പാടത്തുള്ള വൈറസ് വ്യാപനം വലിയ വെല്ലുവിളിയാണ്.

കൃഷി ചെയ്യുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാൽ ചെമ്മീൻപാടത്തെ വെള്ളം മാറ്റുന്നതിലൂടേയും പക്ഷി, ഞണ്ടുകൾ എന്നിവയിലൂടേയും വൈറസുകളുണ്ടാകാം.

ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും. എങ്കിലും ഒരേ കൃഷിയുടെ ആവർത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്‍റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്.

ഇതിനായാണ് ചെമ്മീൻ പാടങ്ങളിൽ കരിമീൻ, പൂമിൻ, കാളാഞ്ചി, തിരിത, ചെന്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാർഗമാണ്.

ചെമ്മീൻ പാടത്തെ അധിക വരുമാനം

ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീൻ പാടങ്ങളുടെ ബണ്ടിന് മുകളിലെ ഉപ്പ് ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ട്. ഈ സമയത്താണ് ബണ്ടിന് മുകളിൽ പച്ചക്കറികൃഷി ചെയ്യേണ്ടത്. കേരളത്തിലെ ഓരുജല കർഷകർ നന്നായി കൃഷിചെയ്താൽ ഓണക്കാലത്ത് വിഷമില്ലാത്ത പച്ചക്കറി ലഭിക്കും.

ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീൻ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും സാധിക്കും. ഇത് താൻ തെളിയിച്ചതാണ്.

ചെമ്മീൻ പാടത്തെ വിളവെടുപ്പിനുശേഷം പാടങ്ങൾ വൃത്തിയാക്കുന്പോൾ കോരിമാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കുവാൻ. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത.

150 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കരിമീൻ 500 മുതൽ 2000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാൽ 24 മണിക്കൂറിനുള്ളിൽ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻകൃഷിപോലെ കരിമീൻകൃഷി ലാഭകരമല്ലായെങ്കിലും കരിമീൻ വിത്തുൽപ്പാദനം നഷ്ടമല്ലായെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് കരിമീൻ വിത്തുൽപ്പാദനം നടന്നിരുന്നത്. ആലപ്പുഴയിൽ 18 രൂപക്ക് കൊടുക്കുന്ന കരിമീൻ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമൻ നൽകിയത്.

ഉപ്പുവെള്ളത്തിനു പുറമേ ശുദ്ധജലത്തിൽ അൽപം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാൻ ഈ കരിമീൻ വിത്തുകൾക്കാവുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീൻ പാടത്ത് കരിമീൻ കൃഷി നടത്തി വൈറസ്ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.

 

Agriculture

മണ്ണില്ലാക്കൃഷിയുമായി എൻഎഫ്പിഒ

മണ്ണിൽ നടാതെ ഇഞ്ചി കൃഷി ചെയ്യുന്ന വിദ്യവികസിപ്പിച്ച് മറുനാടൻ കർഷക കൂട്ടായ്മയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എൻഎഫ്പിഒ). ഗ്രോബാഗുകളിൽ ചകിരിച്ചോറ് നിറച്ച് ഇഞ്ചി കൃഷി ചെയ്യുന്ന രീതിയാണ് എൻഎഫ്പിഒ വികസിപ്പിച്ചത്.

കർണാടകയിലെ നഞ്ചൻഗോഡിൽ സംഘടന കോംപോ എക്സ്പേർട്ട് എന്ന കെമിക്കൽ കന്പനിയുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വൻ വിജയമായി.

മണ്ണില്ലാക്കൃഷി കൂടുതൽ തോട്ടത്തിലേക്ക് വ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് എൻഎഫ്പിഒ. ചെലവുകുറവും ഉയർന്ന ഉത്പാദനവുമാണ് മണ്ണില്ലാകൃഷിയുടെ നേട്ടം.

ഗ്രോബാഗിൽ ചകിരിച്ചോറും എൻഎഫ്പിഒ സോയിൽ പവറും (സോയിൽ ഗോൾഡ് ജൈവവളം) നിറച്ചശേഷമാണ് ഇഞ്ചിവിത്തുകൾ നടുന്നത്. റിയോഡി ജനീറോ, ചൈനീസ് വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടത്. ഡ്രിപ്പ് ഇറിഗേഷൻ വഴി ഗ്രോബാഗിലെ ചെടികൾക്ക് വെള്ളത്തോടൊപ്പം വളവും നൽകി.

ഒരേക്കർ സ്ഥലത്ത് 22 ലിറ്റർ ശേഷിയുള്ള 22,000 ഗ്രോബാഗുകളിൽ കൃഷിചെയ്യാം. ഒരു ഗ്രോബാഗിൽനിന്ന് മൂന്നു മുതൽ അഞ്ചു കിലോഗ്രാംവരെ വിളവ് ലഭിക്കും. കള വരാതിരിക്കാൻ വീഡ്മാറ്റുകളിലാണ് ഗ്രോബാഗുകൾ നിരത്തിയിരിക്കുന്നത്.

ഇത്രയും ബാഗുകളിൽ നടുന്നതിന് 30 ചാക്ക് (1,800 കിലോഗ്രാം) ഇഞ്ചിവിത്താണ് വേണ്ടത്. ആറ് കിലോഗ്രാം ചകിരിച്ചോറാണ് ഒരു ബാഗിൽ വേണ്ടത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ചകിരിച്ചോർ കുറഞ്ഞ വിലയിൽ സുലഭമാണ്.

ഉത്പാദനം കൂടും

വിളവെടുപ്പ് പ്രായമായപ്പോൾ ഗ്രോബാഗുകളിൽ ഇഞ്ചിക്കു മുകളിൽ വീണ്ടും ചകിരിച്ചോറ് നിറയ്ക്കും. ഒരു ഏക്കറിൽ ഏകദേശം എട്ടു ലക്ഷം രൂപയാണ് മണ്ണില്ലാ ഇഞ്ചിക്കൃഷിക്ക് ചെലവ്. ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചിക്കൃഷി ചെയ്യാമെന്നത് മണ്ണില്ലാക്കൃഷിയുടെ സവിശേഷതയാണ്.

ഒരു ബാഗിലെ ചെടിയിൽ കീട-രോഗബാധ കണ്ടാൽ അപ്പാടെ നീക്കം ചെയ്ത് മറ്റു ബാഗുകളിലെ ചെടികളുടെ സംരക്ഷണം ഉറപ്പുവരുത്താമെന്നതും പ്രത്യേകതയാണ്. മണ്ണില്ലാക്കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഇഞ്ചിയുടെ ഗുണനിലവാരം സാധാരണരീതിയിൽ വിളയിക്കുന്നതിനേക്കാൾ വളരെ ഉയർന്നതാണ്.

ഗ്രോബാഗും ചകിരിച്ചോറും വിത്തും വളവും ഡ്രിപ് ഇറിഗേഷൻ ഉപകരണങ്ങളും ആവശ്യപ്പെടുന്ന മുറയ്ക്ക് എൻഎഫ്പിഒ കർഷകർക്ക് ലഭ്യമാക്കും.

ഗ്രോബാഗിൽ കൃഷി വിജയിച്ചതോടെ കൃഷിക്കായി സ്ഥലവും മണ്ണും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ലെന്ന് എൻഎഫ്പിഒ ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.

മഴയെ ആശ്രയിച്ച് കൃഷി ഇറക്കേണ്ട ആവശ്യമില്ല. മോട്ടർ ഉപയോഗിച്ച് ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പ് ഇറിഗേഷനിലൂടെ നൽകാം. പോളി ഹൗസിൽ വെർട്ടിക്കൽ ഫാമിംഗിലും മണ്ണില്ലാകൃഷി പരീക്ഷിക്കാം.

പരന്പരാഗതരീതിയെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയർന്ന ഉത്പദാനം ലഭിക്കുന്നതാണ് മണ്ണില്ലാ ഇഞ്ചിക്കൃഷി. പ്രയോഗിക്കുന്ന വളവും വെള്ളവും ഗ്രോബാഗിനു പുറത്തുപോകാത്തതാണ് ഉയർന്ന ഉത്പാദനത്തിനു സഹായകമാകുന്നത്.

മണ്ണിൽ നടുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മണ്ണില്ലാക്കൃഷിക്ക് കുറഞ്ഞ അളവിൽ വെള്ളവും വളവും കീടനാശികളും മതിയാകും. തുള്ളിനന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വെള്ളം-വളം-കീടനാശിനിപ്രയോഗം.

 

Agriculture

പാൽവില പരിഷ്കരിക്കും, എംയുവി നിരക്ക് കുറയ്ക്കും

രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര വികസനമേഖല മുന്നേറ്റത്തിന്‍റെ പാതയിലാണ്. കർഷകുടെ വീട്ടുപടിക്കൽ സേവനം, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ, സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി എന്നിവ എടുത്തുപറയാവുന്ന നേട്ടമാണ്.

പാലുത്പാദനക്ഷമതയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ക്ഷീരകർഷകർ തൃപ്തരല്ല. ഉത്പാദനച്ചെലവ് വർധിച്ചതിനാൽ പാൽ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അന്താരാഷ്ട്ര മൃഗസംരക്ഷണ ദിനവും ദേശീയ ക്ഷീര ദിനവും ആചരിക്കുന്ന അവസരത്തിൽ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫിന് നൽകിയ അഭിമുഖം.

സംസ്ഥാനത്തു മൃഗസംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന പ്രധാന നടപടികൾ? കന്നുകാലികളുടെയും ക്ഷീരകർഷകരുടെയും എണ്ണം കുറയുന്നു സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച നടപടികൾ?

കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു വീട്ടുപടിക്കൽ സേവനം എത്തിക്കുക എന്നത്. ഇതിനായി 76 ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു.

12 ജില്ലാ കേന്ദ്രങ്ങളിൽ ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളോടു കൂടിയ മൊബൈൽ സർജറി യൂണിറ്റുകൾ, 156 കേന്ദ്രങ്ങളിൻ രാത്രികാല അടിയന്തിര ചികിത്സാ സംവിധാനം, കന്നുകുട്ടി പരിപാലന പദ്ധതി, ഇടത്തരം ഡയറി ഫാമുകൾക്കായി സമഗ്ര ഫാം എയ്ഡ് പാക്കേജ്, 1962-കോൾ സെന്‍റർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 31 മൃഗാശുപത്രികൾ എന്നിവ നടപ്പിലാക്കി.

കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുന്ന നഷ്ടപരിഹാരതുക വർധിപ്പിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഫാം ലൈസൻസിംഗ് ചട്ടങ്ങൾ പരിഷ്കരിച്ചു. മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കുവാൻ ന്ധഇ-സമൃദ്ധ’ പദ്ധതി, സംരംഭകത്വ വികസന സെൽ എന്നിവ സ്ഥാപിച്ചു.

കന്നുകാലികളുടെയും കർഷകരുടയും എണ്ണം കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും പാലുത്പാദനത്തിൽ കുറവ് വന്നിട്ടില്ല. വകുപ്പ് മുഖേന നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളിലൂടെ അത്യുത്പാദന ശേഷിയുള്ള ഒരു കന്നുകാലി സന്പത്തു നമുക്കുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണത്.

തെരുവുനായ ശല്യവും പേവിഷബാധയും വർധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്‍റെ അആഇ സെന്‍ററുകൾ ആരംഭിച്ചെങ്കിലും പൊതുജനങ്ങളുടെ പിന്തുണ കുറവാണ്. തെരുവുനായ ശല്യം കുറയ്ക്കാനും പേവിഷ ബാധതടയാനുമുള്ള നടപടികൾ?

സംസ്ഥാനത്തു 2019 സെൻസസ് പ്രകാരം സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 2.89 ലക്ഷവും വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണം 8.3 ലക്ഷവും ആണ്. നിലവിൽ സംസ്ഥാനത്ത് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതിയുള്ള ആകെ 17 എബിസി കേന്ദ്രങ്ങൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

എന്നാലും തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പൊതുജനങ്ങളുടെ എതിർപ്പ് പല സ്ഥലങ്ങളിലും വളരെയധികം രൂക്ഷമാണ്. ഈ ഒരു സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ പോർട്ടബിൾ അആഇ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്.

ആദ്യത്തെ പോർട്ടബിൾ എബിസി യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥാപിക്കും. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഒരു സംരംഭമാണിത്. ഇതുകൂടാതെ ഉത്തരവാദിത്വമുള്ള വളർത്തുമൃഗ ഉടമസ്ഥാവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലൈസൻസ് മുഖേന നേടിയെടുത്ത് അവയെ വളർത്തുക എന്നതു നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ വീടുകളിലെ മാലിന്യം പൊതുസ്ഥലങ്ങളിലേയ്ക്ക് വലിച്ചെറിയാതിരിക്കുവാനും അതു ശാസ്ത്രീയമായി സംസ്കരിച്ച് അതുവഴി അവയെ ഭക്ഷണമാക്കുന്ന തെരുവ് നായ്ക്കളുടെ വംശവർധനവ് തടയുവാനും ഓരോ പൗരനും കഴിയും.

സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും പാലുത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചു?

2024-25 വർഷം 55.92 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. മുൻ വർഷങ്ങളിൽ സർക്കാരിൽനിന്ന് അനുവദിച്ച തുകയുടെ 95 ശതമാനത്തോളം കർഷകക്ഷേമത്തിനായി ഉപയോഗപ്പെടുത്തുവാൻ ക്ഷീരവികസനവകുപ്പിന് സാധിച്ചിട്ടുണ്ട്.

സങ്കരയിനം പശുക്കളുടെ പ്രതിദിന പാലുത്പാദന ശേഷിയിൽ വന്ന വർധനവിലൂടെ പശുക്കളുടെ ഉൽപാദന ക്ഷമതയിൽ കേരളത്തിന് രാജ്യത്ത് രണ്ടാം സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു (ഒരു പശുവിന് ശരാശരി പ്രതിദിനം 10.79 ലിറ്റർ).

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 24,000ത്തോളം പുതിയ ഉരുക്കളെ നമ്മുടെ സ്റ്റോക്കിൽ എത്തിക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. മിൽക്ക് ഷെഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം, ക്ഷീരഗ്രാമം പദ്ധതി, കിടാരി പാർക്ക്, ക്ഷീരലയം/ക്ഷീരതീരം പദ്ധതികൾ, ബാങ്ക് ഇന്‍ററസ്റ്റ് സബ് വെൻഷൻ സ്കീം, ഇടുക്കി സ്പെഷൽ പാക്കേജ്, ഹെർഡ് ക്വാറന്‍റെെൻ കം ക്യാറ്റിൽ ട്രേഡിംഗ് സെന്‍റർ എന്നിവ നടപ്പിലാക്കി.

 

Agriculture

തായണ്ണൻകുടിയിലെ കൃഷിവിശേഷങ്ങൾ

മറയൂർ മലനിരകളിലെ ചിന്നാറിനടുത്ത് തായണ്ണൻകുടി പരമ്പരാഗത വിത്തുകളുടെയും വിളവുകളുടെയും വിളനിലമാണ്. കൈമോശം വന്നുപോയ വിത്തുകളെ തിരികെപ്പിടിച്ച് വനഭൂമിയിൽ കൃഷി ചെയ്യുന്നു.

മുതുവാൻ ഗോത്രവാസികൾ കൈമോശം വന്നുപോയ 38 ഇനം വിത്തുകൾ തിരികെപ്പിടിച്ച് തായണ്ണൻകുടിയിൽ കൃഷിയിറക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനവും മലകളും അതിരിടുന്ന തായണ്ണൻകുടി.

ഇവിടത്തെ വൈവിധ്യമാർന്ന കാർഷിക വിപ്ലവം ദേശത്തോളം പെരുമ നേടിക്കൊടുത്തിരിക്കുകയാണ്. റാഗി, ചീര, ബീൻസ്, കിഴങ്ങ് എന്നിവയുടെ വിവിധ ഇനങ്ങൾ. വിളവിലും രുചിയിലും എല്ലാം വ്യത്യസ്തം.

വിത്തുകളെ വീണ്ടെടുത്തു നടത്തുന്ന കാർഷിക വൈവിധ്യത്തിന് തായണ്ണൻകുടി സ്വന്തമാക്കിയ ബഹുമതികൾ ചെറുതൊന്നുമില്ല. പരന്പരാഗത വിത്തിനങ്ങളും കൃഷിരീതികളും പരിപാലിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന 2018ലെ പ്ലാന്‍റ് ജിനോം സേവിയർ പുരസ്കാരം സ്വന്തമായിരിക്കുന്നു.

കീർത്തിപത്രവും പത്ത് ലക്ഷം രൂപയുമാണ് തായണ്ണൻകുടിക്കു കിട്ടിയ ബഹുമതി. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്‍റെ മൂന്നു ലക്ഷം രൂപയുടെ കാർഷിക അവാർഡും ഇവർക്കു ലഭിച്ചു.

ചിന്നാർ പുഴയോരത്ത് തമിഴ്നാട്ടിലെ തൊണ്ടിമലയ്ക്കും കേരളത്തിലെ വണ്ട് മലയ്ക്കും വെള്ളക്കല്ല്മലയ്ക്കും മധ്യത്തിലുള്ള ആദിവാസി ഊരാണ് തായണ്ണൻകുടി. പുഴയിലെ വെള്ളം ചാലു കീറി കൃഷിയിടങ്ങളിലൂടെ സമൃദ്ധിയോടെ ഒഴുക്കുന്നു. ഭക്ഷണത്തിൽ സ്വാശ്രയത്വം നിലനിർത്താനാകുന്ന ആദിവാസി ഗ്രാമമാണിത്.

വെള്ള റാഗി, മട്ടതേങ്ങൻ റാഗി, വെള്ളക്കിനി, പാലക്കിനി, മുട്ടി റാഗി, റൊട്ടി റാഗി, പച്ചമുട്ടി റാഗി, ചോലകമ്പിളി റാഗി, അരക്കനാച്ചി റാഗി, കറുപ്പ് റാഗി, കാടമ്പാറ റാഗി, മീൻ കണ്ണി, പൂവൻ റാഗി, കരിമുട്ടി റാഗി, നീലക്കണ്ണി റാഗി തിന, ചാമ, കുതിരവാലി, പുല്ലു തിന, കമ്പൻ തിന, മുളിയൻ തിന, പുല്ലു ചാമ, വെള്ളതിന, കരുവരഗ, വെള്ളവരക് എന്നിവയൊക്കെ തിരികെയെത്തിച്ചിരിക്കുന്നു.

ഇക്കൊല്ലം പതിനേഴര ടണ്‍ ചോളവും മൂന്നര ടണ്‍ ബീൻസും രണ്ടു ടണ്‍ റാഗിയും കഴിഞ്ഞ കൃഷിയിൽ വിളവെടുത്തു. വേണ്ടിടത്തോളം ചീരകളും പയറും റാഗിയും വിളയിക്കുന്നു. വിളവുകൾ എല്ലാവരും വീതം വച്ചെടുക്കുകയാണ്.

Agriculture

പാലിന്‍റെ പാലാഴി തീർത്ത് ലക്ഷ്മി

ഒരു നാടിനെ മുഴുവൻ പാലൂട്ടി സംസ്ഥാനത്തെയും പലതവണ ജില്ലയിലെയും മികച്ച ക്ഷീര കർഷകയായി മാറിയിരിക്കുകയാണ് ലക്ഷ്മി എന്ന വീട്ടമ്മ. പാളയംപറന്പ് ക്ഷീര സഹകരണ സംഘത്തിൽ 1,13,181 ലിറ്റർ പാൽ അളന്നാണു ലക്ഷ്മി മേനോൻ ഇത്തവണ തൃശൂർ ജില്ലയിലെ മികച്ച വനിതാ ക്ഷീരകർഷകയായത്.

ക്ഷീരസംഘത്തിൽ അളക്കുന്നതിനേക്കാൾ കൂടുതൽ പാൽ വീട്ടിലും ഹോട്ടലുകളിലും വിൽക്കുന്നു. വീട്ടിൽനിന്നും ക്ഷീരസംഘത്തിലേക്കുള്ള വഴിയിലെ ഇരുപതോളം പോയിന്‍റുകളിൽ ഉപഭോക്താക്കൾ എന്നും ലക്ഷ്മിയുടെ വരവും കാത്ത് നിൽക്കുന്നു എന്നതാണ് ഈ ധവളവിപ്ലവത്തിന്‍റെ ശക്തി.

മിച്ചംവരുന്ന പാലിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളായ മോര്, തൈര്, നെയ്യ് എന്നിവയും ഉണ്ടാക്കി ഭർത്താവ് ശിവദാസനൊപ്പം ഇവർ വിപണനം നടത്തുന്നു.

പശുക്കളെ പ്രണയിച്ച ബിരുദധാരി

അന്നമനട കുഴിക്കാട്ട് ഗോപാലകൃഷ്ണമേനോന്‍റെയും സാവിത്രിയമ്മയുടെയും ഇളയ മകനും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയുമായ ശിവദാസന് ചെറുപ്പം മുതലേ പശുക്കളോട് ഏറെ പ്രിയമായിരുന്നു.

അച്ഛൻ ഹോട്ടൽ നടത്തുന്നതിനൊപ്പം പതിനഞ്ചോളം എരുമകളെയും പത്തോളം പശുക്കളെയും വീട്ടിൽ വളർത്തിയിരുന്നു. അമ്മയായിരുന്നു അവയുടെ സംരക്ഷണവും പരിപാലനവും. മാതാപിതാക്കളെ സഹായിക്കാൻ എന്നും തല്പരനായിരുന്ന ശിവദാസന് സ്വദേശത്തും വിദേശത്തും ജോലിസാധ്യതകൾ വന്നപ്പോഴും അമ്മയുടെ പാത പിന്തുടരാൻ അവൻ തീരുമാനിച്ചു.

ജീവിതസഖിയായി എത്തിയ ലക്ഷ്മി പ്രിയതമന്‍റെ ഇഷ്ടത്തിനു പൂർണപിന്തുണയേകിയതോടെ പുതുചരിത്രംപിറന്നു.

ധവളവിപ്ലവത്തിന്‍റെ "ഭാഗ്യലക്ഷ്മി'

പറവൂർ ഇളങ്കുന്നപ്പുഴ നെല്ലാട്ട് കലാധരമേനോന്‍റെയും ഗിരിജയുടെയും രണ്ടു പെണ്‍മക്കളിൽ മൂത്തയാളായ ലക്ഷ്മിക്ക് പശുവിനെ പരിപാലിച്ച് യാതൊരു പരിചയവും ഇല്ലായിരുന്നു. പക്ഷേ, ഈ എംബിഎക്കാരി ഭർത്താവിന്‍റെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകാൻ തീരുമാനിച്ചതോടെ വെസ്റ്റ്കൊരട്ടി വാപ്പറന്പിൽ "ലക്ഷ്മി ഡയറി ഫാം’ പിറവികൊണ്ടു.

ഇന്ന് ഇവിടെയുള്ള 68 പശുക്കളിൽ 55 എണ്ണം കറവപ്പശുക്കളാണ്. ബാക്കിയുള്ളവ ഗർഭിണികളും. പ്രതിദിനം 750 ലിറ്ററിലധികം പാൽ ലഭിക്കും. രാവിലെ 450 ലിറ്ററും ഉച്ചതിരിഞ്ഞ് മുന്നൂറും. 350-400 ലിറ്റർ പാലാണ് ക്ഷീരസംഘത്തിൽ അളക്കുന്നത്. കൂടാതെ വീടിനോടുചേർന്നുള്ള തൊഴുത്തിലുമുണ്ട് ഏഴു പശുക്കൾ. ഇതിൽ മൂന്നെണ്ണത്തിനേ ഇപ്പോൾ കറവയുള്ളൂ. ബാക്കിയുള്ള പശുക്കൾ ഗർഭിണികളാണ്.

ഫാമിലെ പശുക്കളിൽ 40 എണ്ണം ജഴ്സിയാണ്. പിന്നെ എച്ച്എഫ്, ക്രോസ് എന്നിവയും. പേരിന് ഓരോ ഗിർ, സഹിവാൾ, സിന്ധി എന്നീ നാടൻപശുക്കളുമുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഫാമിൽ ആറു നേപ്പാളികൾ സഹായത്തിനുണ്ട്.

പുല്ലരിയലും കുളിപ്പിക്കലും തീറ്റകൊടുക്കലും എല്ലാം ഇവർ ചെയ്യും. ചിലർ ശിവദാസനോടൊപ്പം കറവയ്ക്കും കൂടും. എല്ലാത്തിനെയും കൈകൊണ്ടുകറന്നാണു പാലെടുക്കുന്നത്. മെഷീൻ കറവ ഇവിടെയില്ല.

അതിരാവിലെ പാലുമായി...

പുലർച്ചെ മൂന്നരയോടെ എഴുന്നേൽക്കുന്ന ശിവദാസനും കുടുംബവും പശുക്കളെ കറന്ന് പാലുമായി ആറു കിലോമീറ്റർ അകലെയുള്ള പാളയംപറന്പ് ക്ഷീരസഹകരണസംഘത്തിൽ എത്തും. ഈ യാത്രയിൽ ഇരുപതോളം പോയിന്‍റുകളിലായി തന്നെ കാത്തുനിൽക്കുന്ന 100-110 ഉപഭോക്താക്കൾക്കായി 120 ലിറ്ററോളം പാൽ അളന്നു നൽകും.

അവർ കൊണ്ടുവരുന്ന പാത്രത്തിലേക്കു ലിറ്റർപാത്രംകൊണ്ട് അളന്ന് ഒഴിച്ചുകൊടുക്കുക എന്നതാണു രീതി. അല്ലാതെ പായ്ക്കിംഗ് ഇല്ല. ലിറ്ററിന് 60 രൂപ നിരക്കിലാണ് ചില്ലറ വില്പന. കൂടാതെ പ്രതിദിനം 130 ലിറ്ററോളം വീട്ടിലും 100 ലിറ്ററിലധികം ഹോട്ടലുകൾക്കും നൽകുന്നുണ്ട്.

ശിവദാസന്‍റെ പേരിൽ വെസ്റ്റ് കൊരട്ടി ക്ഷീരസംഘത്തിൽ 100-125 ലിറ്റർ ദിനംപ്രതി അളന്നിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഇതുവേണ്ടെന്നുവച്ചു. സൊസൈറ്റിയിൽ നിന്ന് ലിറ്ററിന് 45 രൂപ നിരക്കിൽ ലഭിക്കുന്പോൾ വ്യക്തികളിൽനിന്നും ലഭിക്കുന്നത് 60 രൂപയാണ്.

Agriculture

പ്ലാവും ചക്കയും നാടിന് കരുത്തും കരുതലുമാണ്

ആറായിരം വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയിൽ പ്ലാവു നട്ടു പരിപാലിച്ചിരുന്നതായാണ് പാരന്പര്യം. അശോക ചക്രവർത്തി ഫലവൃക്ഷങ്ങൾ പ്രചരിപ്പിച്ച ഇനങ്ങളിൽ പ്ലാവും ഉൾപ്പെട്ടിരുന്നുവത്രെ.

ആത്ത, ആഞ്ഞിലി, കടപ്ലാവ്, മൾബറി എന്നിവ ഉൾപ്പെടുന്ന മൊറാസീ കുടുംബത്തിൽപ്പെട്ട മരമാണ് പ്ലാവ്. ആർട്ടോകാർപസ് ഹെട്രോഫിലസ് എന്നാണ് ശാസ്ത്രനാമം. പ്ലാവുമായി കേരളത്തിന് അഭേദ്യമായ ബന്ധമുണ്ട്.

പുരയിടങ്ങളിൽ വളർത്താവുന്ന രാജവൃക്ഷമായി മലയാളികൾ കണ്ടിരുന്ന വൃക്ഷമാണ് പ്ലാവ്. തടിക്കു മാത്രമല്ല ചക്ക ഉത്തമ ഭക്ഷണവും പ്ലാവില മൃഗങ്ങൾക്ക് തീറ്റയുമാണ്.

പോർച്ചുഗീസുകാരുടെ വരവോടെ ചക്ക അവർക്ക് ജാക്ക് ആയി. അങ്ങനെ നമ്മുടെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന വിജ്ഞാനഗ്രന്ഥത്തിലും ഇടം നേടി. 1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ചക്കയ്ക്ക് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത്.

ബംഗാളിലും മലേഷ്യയിലുമൊക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്‍റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും പാരന്പര്യമുണ്ട്.

കേരളത്തിന് ഇതു ചക്കയാണെങ്കിൽ ഇന്തൊനേഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുകാർക്ക് ലങ്ക്കയും. കേരളം പോലെ തമിഴ്നാടിന്‍റേയും ഔദ്യോഗിക ഫലമാണ് ചക്ക. പ്രകൃതി സമ്മാനിച്ച ഏറ്റവും വലിയ പഴവും ഇതുതന്നെ. ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് പ്ലാവിന്‍റെ ഉറവിടം.

ഇവിടെ നിന്നാണ് വിവിധ നാടുകളിലേക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഈസ്റ്റ് ഇന്ത്യയിലേക്കും മധ്യ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്ലാവ് കടന്നുചെന്നത്.

ബംഗ്ലാദേശ് മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലങ്കിലും ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഫലവും പഴവുമാണ് ചക്ക.

കേരളത്തിലെ കുടുംബശ്രീ പോലെ ശ്രീലങ്കയിലും ബംഗ്ളാദേശിലും വനിതാ സ്വാശ്രയ സംഘങ്ങൾ ചക്ക മൂല്യവർധിത വിഭവങ്ങളാക്കി പണം സന്പാദിക്കുന്നു. ഇവർക്ക് ചക്ക സംസ്കരണം കുടിൽ വ്യവസായവുമാണ്.

ആ രാജ്യങ്ങളിൽ പ്ലാവ് നട്ടു വളർത്തുന്നതിൽ സർക്കാർ സാന്പത്തിക സഹായം നൽകുന്നു. പൊന്നു കായ്ക്കുന്ന മരമായി കണക്കാക്കി പ്ലാവ് വെട്ടി മാറ്റുന്നതിൽ നിയന്ത്രണവും വരുത്തിയിരിക്കുന്നു.

മ്യാൻമർ, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, ആഫ്രിക്ക, കെനിയ, ഉഗാണ്ട , കംബോഡിയ, ലാവോസ്, തായ്ലാൻഡ്, സൗത്ത് ഫ്ളോറിഡ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പ്ലാവ് വളർത്തി പണമുണ്ട ാക്കുന്നു.

രണ്ട ാം വർഷം ഫലം തരുന്ന സങ്കര ഇനം പ്ലാവുകൾ ഇവർ വികസിപ്പിച്ചതിനൊപ്പം വൻകിട തോട്ടങ്ങളായി വളർത്തുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് പ്ലാവുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണുള്ളത്.

30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വർഷം വിളയുന്ന കേരളത്തിൽ ഇതിന്‍റെ മൂന്നിൽ രണ്ടു ശതമാനവും പാഴായിപ്പോവുകയാണ്. കേരളത്തിന്‍റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പെട്ട ചക്കയെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ 25,000 കോടിയിൽപരം രൂപയുടെ വരുമാനമുണ്ട ാക്കാൻ കഴിയും.

ഏറ്റവും വലിയ പഴം എന്ന നിലയിലും ചക്കയ്ക്ക് പ്രാധാന്യമേറെ. ഒരു വ്യക്തിക്കല്ല ഒരു കുടുംബത്തിനുള്ള ഭക്ഷണം ഒരേ വേളയിൽ നൽകാൻ കഴിയുന്ന ഫലമാണ് ചക്ക. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, തടി, വിറക്, വളം, തണൽ, ഓക്സിജൻ, നീർത്തടസംരക്ഷണം എന്നിങ്ങനെ ഏറെ കാര്യങ്ങളിൽ പ്ലാവ് മനുഷ്യ ജീവിതത്തോടു ചേർന്നുനില്ക്കുന്നു.

ഇക്കാലത്ത് തായ്ലാൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉത്പാപാദക രാജ്യങ്ങൾ. ചക്കയിൽ നിന്ന് നൂറിലേറെ ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളാണിവ.

കാൻസർ ഉൾപ്പെടെ മരുന്നു ഗവേഷണത്തിലും ചക്കയുടെ സാധ്യതകളിൽ ഗവേഷണം നടത്തുകയാണ് ഇവർ. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ ഒന്നാമതുള്ളത്.

കേരളത്തിൽനിന്ന് തമിഴ് നാട്ടിലേക്ക് സീസണിൽ വാങ്ങിക്കൊണ്ട ുപോകുന്ന ചക്കയും ഇടിച്ചക്കയും വിദേശരാജ്യങ്ങളിൽ വരെയാണ് വിറ്റഴിയുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും.

നൂറ് ഗ്രാം ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം കാർബോ ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസന്പന്നമായ നാടൻ വിഭവമാണിത്.

ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരം ശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രൊട്ടീനും ഒരു ശതമാനം കൊഴുപ്പുംമുണ്ട . 100 ഗ്രാം ചക്ക 95 കിലോ കലോറി ഊർജം സമ്മാനിക്കും.

പോഷകങ്ങളുടെ കലവറയാണ് ചക്ക. വൈറ്റമിൻ എ, വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിൻ, ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ. അയണ്‍, മഗ്നീഷിയം, പൊട്ടാസിയം, മാംഗനീസ് എന്നീ ധാതുക്കളും ചക്കയെ കൂടുതൽ ഗുണപ്രദമാക്കുന്നു.

കൊളസ്ട്രോളും അനാവശ്യ കൊഴുപ്പുകളും ഇല്ലേയില്ല. പ്രമേഹം നിയന്ത്രിക്കുന്നതിൽ ചക്ക ഏറെ ഉത്തമമാണ്. പഴുക്കാത്ത ചക്കയിൽ അടങ്ങിയിരിക്കുന്ന അധിക ഫൈബറുകളാണ് പ്രമേഹത്തിന് തടയിടുന്നത്.

ചക്കപ്പുഴുക്ക് അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു.

 

Latest News

Up